Tuesday, July 13, 2010

വീട്



പണ്ട്
പച്ചക്കുതിരയും
പരേതാത്മക്കളും
പ്‌രാകി നരകിച്ച വീടിത്.
ഇന്ന്
കുടുംബ കലഹത്തിൻ
കഥകഴിച്ചു ഞാൻ
കൈനിലയിലെത്തി
കോപ്പഴിച്ചുവയ്ക്കുമ്പോൾ
മുറ്റത്തിരുന്നു
വളർത്തുപട്ടി ഓരിയിട്ടു.
ജാരനേയൊ
ചോരനേയൊ
കണ്ടിട്ടായിരുന്നില്ല
ഒരു കാളമേഘം വന്ന്
നിലാവുമറച്ചതുകണ്ടിട്ട്.
..........................................
ഇനി നിദ്രയിലേക്ക്
നിലതെറ്റിവീഴാം!
ജീവിച്ചിരിക്കുവാൻ
ജീവിതമില്ലാത്തവന്
കാലൻ പണിഞ്ഞ കല്ലറയിത്.
ഇവിടെ
അവകാശ സമരങ്ങളുടെ
കുത്തിത്തിരിപ്പൊന്നുമില്ല.
എല്ലാം സ്വസ്ഥം
ശാന്തം പാപം.